സ്വവർഗാനുരാഗികളോട് എല്ലാ മതങ്ങളും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇസ്ലാം മതത്തിനു മാത്രം ഇക്കൂട്ടരോട് അങ്ങേയറ്റം വെറുപ്പും, ഇവരെയൊക്കെ ജീവിക്കാനെ സമ്മതിക്കരുത് എന്ന നിലപാടുമാണെന്ന മട്ടാണ് പൊതുവെ LGBTQ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും കണ്ടുവരുന്നത്.
എന്നാൽ ഈ വിഷയത്തെ ഗൗരവമായി കാണുകയും സമൂഹത്തിൽ അവബോധം നൽകുകയും ചെയ്യുന്ന വിശ്വാസികൾ യഥാർത്ഥത്തിൽ ധൈര്യത്തോടെ സമകാലിക നീചവൃത്തികളെ എതിർക്കുന്നു എന്നു കൃത്യമായി പറയാം.
ലോകത്തിന്റെ നൂതന വാണിജ്യങ്ങൾക്കും വിരോധാഭാസ സംഘടനകൾക്കും മാത്രം കാര്യലാഭമുണ്ടാക്കുന്ന അതെ സമയം വ്യക്തികളെ വൈകല്യങ്ങളിലേക്ക് നയിക്കുന്ന പ്രവണതയെ എതിർക്കുന്നവർ പ്രതികൂട്ടിലാവുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതാണ്.
സ്വാതന്ത്ര്യം, മനുഷ്യത്വം തുടങ്ങി, കൗമാരക്കാരെ പതപ്പിക്കുന്ന വാക്കുകളാണ് ഇക്കൂട്ടരുടെ ആയുധം എന്നത് മറ്റൊരു വസ്തുത.
ഇസ്ലാം മതം ഒരു വ്യക്തിയെയും അപമാനിമക്കുന്നതിനോ ഒറ്റപ്പെടുത്തുന്നതിനോ പരിഹസിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച് അധാർമികതയെ ചൂണ്ടികാണിക്കാനും, തെറ്റ് തിരുത്താനും പരിഹാരങ്ങൾ കാണുവാനും നിർദേശിക്കുന്നു. മനുഷ്യന്റെ സ്ഥായിയായ സ്വഭാവത്തെ മാറ്റിമറിക്കുക എന്നത് പിശാചിന്റെ പ്രവർത്തിയാണെന്ന് മതം ഉറച്ചു പറയുന്നു. നന്മ കല്പിക്കുക തിന്മയെ പിന്തിരിപ്പിക്കുക എന്നത് ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഘടകമായിരിക്കെ ‘സ്വയം നല്ലവനായാൽ മാത്രം മതി ‘ അത് മറ്റുള്ളവരിലേക്ക് എത്തിക്കാതിരിക്കുക എന്ന സോഷ്യൽ ഓർഡറിനെക്കൂടി കൂട്ടുപിടിക്കുകയാണ് ലിബറലിസ്റ്റ് വക്താക്കൾ.
മനുഷ്യൻ പ്രകൃതിപരമായി എങ്ങനെ ജനിക്കപ്പെട്ടുവോ അങ്ങനെ ജീവിക്കാൻ സാഹചര്യവും സംരക്ഷണവും ഒരുക്കുന്ന മതമാണ് ഇസ്ലാം.
അതുകൊണ്ട് തന്നെ നമ്മുടെ സെർച്ച് വെബിന്റെ റിസൾട്ടിൽ സ്വവർഗ്ഗനുരാഗികൾക് ‘എതിരെയുള്ള ‘ പ്രത്യക്ഷ ആവിഷ്കാരങ്ങൾ ഒരു ഇസ്ലാമിക പേജിൽ നിന്നല്ലാതെ കാണാനും സാധിക്കയില്ല.
കേവലമൊരു പൈശാചിക വികാരത്തെ ഊതിപ്പെരുപ്പിച്ചു അതിനെ പൂവിട്ടു സ്വാഗതം ചെയ്ത് സ്വന്തം വീട്ടുമുറ്റത്തെത്തുമ്പോഴാണ് എല്ലാവരും മലക്കം മറിയുക.കുടുംബമാകെ ശിഥിലമാവുകയും മാനസിക പ്രയാസങ്ങളിൽ ഒടുക്കം ആത്മഹത്യകളിലേക്ക് വരെ ഈ പ്രശ്നം നയിക്കുന്നു.
മാരകമായ സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയകൾ ചെയ്തു തുടർജീവിതം ഇരുട്ടിലായവരുടെ കഥയും കുറച്ചല്ല.
എക്സ്ട്രീം ലിബറലിസത്തെ മഴവില്ലിന്റെ നിറം നൽകി പുതിയ തലമുറയുടെ ആകർഷണം പിടിച്ചു പറ്റാൻ നടത്തുന്ന ക്യാമ്പയിനുകൾ കേരളത്തിലും അധികമായികൊണ്ടിരിക്കുന്നു. ഒരു പുരുഷന് ഞാൻ പെണ്ണാണെന്ന് സ്വയം പ്രഖ്യാപിച്ചു സ്ത്രീകളുടെ ശുചിമുറിയിൽ പോലും കയറാമെന്നും തിരിച്ചും ഉള്ള തോന്നിവാസങ്ങളുടെ മൃഗ ശബ്ദങ്ങളാണ് ചില മനുഷ്യരിൽ നിന്നും ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. നാസ്തിക ലിബറോളികളുടെ എല്ലാ പുരോഗതിയും ചെന്നെത്തുന്നതും ലഹരിയിലേക്കും ലൈംഗികതയിലേക്കും ആണെന്നത് മറ്റൊരു യാഥാർഥ്യം.
ഇത്തരത്തിലുള്ള ആക്ടിവിസ്റ്റുകൾ അപൂർണശാസ്ത്രത്തെ കൂട്ടുപിടിച്ച് വസ്തുതകളെ മറച്ചു മറുചോദ്യങ്ങളെ ഭയക്കുന്നതായി പല അഭിമുഖങ്ങളിലും നമുക്ക് കാണാം.
യൂറോപ്പിലെ ‘എക്സ് ഗേ കമ്മ്യൂണിറ്റികൾ’ തങ്ങൾക്ക് ഹോമോ സെകഷ്വൽ കാലഘട്ടത്തിൽ ഉണ്ടായ നരഗതുല്യമായ വേദനകളെയും അനുഭവത്തെയും കുറ്റബോധത്തെയും പങ്കുവെക്കുമ്പോഴും ഇവിടെ ചിലർ വെളിവില്ലായ്മ അഭിനയിച്ചു തരം താഴ്ന്നു സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ്.
നന്മ പറയുക, നന്നായി പഠിക്കുക, വൃത്തി ഉള്ളവരായിരിക്കുക എന്നതിനെയൊക്കെ അബ്നോർമൽ ആക്കുന്ന ‘imperfect ‘ യുഗത്തിൽ, തിരുത്തുക..ഉപദേശിക്കുക എന്നതൊക്കെ പഴഞ്ചൻ ആളുകളുടെ രീതികളായാണ് വിലയിരുത്തപ്പെടുന്നത് തന്നെ.
ഇങ്ങനെ സമൂഹത്തെ തലകീഴായി മറിച് പ്രശ്നങ്ങളെ ഉണ്ടാക്കിയെടുത്തു ചേരിതിരിച്ചു രാഷ്ട്രീയ ലാഭം കൊയ്യുന്ന വലകൾക്കുള്ളിൽ കുടുങ്ങി മറിയുന്നത് കൗമാരക്കാരും യുവാക്കുകളുമാണ്.
അടിയുറച്ച വിശ്വാസമോ, പ്രാർത്ഥനയോ അല്ലെങ്കിൽ വിശ്വാസിയായ ഒരു ആത്മാർത്ഥ സുഹൃത്തോ ഇല്ലാതെ പോകുന്ന ഒരു സാധാരണ വ്യക്തി ഇത്തരത്തിൽ തന്റെ സ്വയം തോന്നലുകൾക്ക് അടിമയാകാൻ എന്തെളുപ്പമായിരിക്കും അല്ലെ..?ജാഗ്രതരായിരിക്കുക..
ഫെമിനിൻ ആയോ മസ്കുലിൻ ആയോ എന്നൊക്കെ തോന്നിപോയി എന്നുകരുതി അതിനെ വളച്ചുകെട്ടി ജീവിതം വൈകൃതമാക്കുന്നവരെ ചേർത്തുനിർത്തി പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുവരാൻ സാധിക്കുന്നതാണ്
ആഴത്തിൽ പഠിക്കുക..
തിരുത്തേണ്ടത് തിരുത്തുക..