ഒന്നിച്ചൊരു ചതുരമിൽ കാണുകിൽ
ഉള്ളിലൊരു വിഷാദം കളിയാടുന്നു
പോവുകിൽ മനം തെന്നലിൽ ചേരുന്നു
കഠിനമൊരു തെല്ലും സഹിച്ചിടാതെ
കായലിന് തീരത്തണയാൻ വന്നതോ
പകരമില്ലൊരു കാറ്റിനും നൽകുവാൻ
അവർ തന്ന സുഖന്ധം പരത്തുവാൻ
അശ്രു പൊഴിച്ചിടുമീ കാള സന്ധ്യയിൽ
പുലരിക്കൊരു കീർത്തനം മൂളുന്നു
പുലരാൻ കാത്തിടും കൂവും കോഴിയും
ഇനിയുമീ പകലും നീങ്ങിടേണം തീരുവാൻ
കവിൾ തുടുത്ത രാവാരു കാണാൻ
നിലാവിൽ താരകം മിഴി തുറക്കും
അമ്പിളിത്തിളക്കം നെറ്റിയിൽ വെട്ടം ചാർത്തും
പോയിമറഞ്ഞ രാപക്കലുകൾ
കൊത്തിവെച്ച കാൽപാടുകൾ
കാലം ഓർമ്മകളെ തേടുന്നു
തിര കരയേയും

Thank you, your article surprised me, there is such an excellent point of view. Thank you for sharing, I learned a lot.